പാലക്കാട്: ആൾകൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷം തികയുന്നു. കഴിഞ്ഞ വർഷമാണ് വിചാരണ ആരംഭിച്ചത്. കേസിൽ അന്തിമ വാദം ആരംഭിച്ചു. മധുവിന്റെ കുടുംബത്തിന് ഈ 5 കൊല്ലം നിയമപോരാട്ടത്തിന്റെതാണ്. സാക്ഷികൾ ഒരോരുത്തരായി കൂറുമാറി അടുത്ത ബന്ധുക്കൾ പോലും മധുവിനൊപ്പമില്ലാത്ത സ്ഥിതി, ‘തന്റെ മകനമ് നീതി കിട്ടില്ലെന്ന് ഭയന്നു.’ അമ്മ മല്ലി പറഞ്ഞു. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ്ഗ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിച്ചത്.
മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് ഒരു സംഘം മധുവിനെ പിടികൂടിയത്. ഉടുമുണ്ട് ഊരിഞ്ഞ് കൈകൾ ചേർത്തുകെട്ടി തെരുവിലുടെ തള്ളിയും പിടിച്ചുവലിച്ചും മധുവിനെ ഒരു പ്രദർശന വസ്തുവിനെ പോലെ നടത്തികൊണ്ടാണ് പോയത്. കള്ളെന്നെന്ന് ആർത്തുവിളിച്ചും കളിയാക്കിയും തന്നെ നടത്തുന്നതെന്നറിഞ്ഞ് നിസഹായനായി നടന്നു.
തന്റെ മകന്റെ ഹൃദയവേദന പേറിയാണ് അമ്മ മല്ലി നിയമോപാരാട്ടം ആരംഭിച്ചത്. വിചാരണ തുടങ്ങാനാകാതെ വാദിക്കാൻ അഭിഭാഷകർ ഇല്ലാതെ നീതി അകലെയാണെന്ന് കരുതിയ 4 കൊല്ലങ്ങൾ. ഇന്ന് കേസിൽ അന്തിമവിധി വരുമ്പോൾ മധുവിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Comments