മുംബൈ : ഇന്ത്യയിലെ ആദ്യത്തെ എസി ഡബിൾ ഡക്കർ ബസ് മുംബൈയിൽ തെരുവോരങ്ങളിൽ ഓടിത്തുടങ്ങി. മുംബൈയിലെ സിഎസ്എംറ്റി (ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ) യ്ക്കും നരിമാൻ പോയിന്റിനും ഇടയിലാണ് ബസ് സർവീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹരിതഭാരതമെന്ന സ്വപ്നം യാഥാർതഥ്യമാക്കുന്നതിന്റെ ഭാഗമാണ് ബസ്.
ബസിലെ ടിക്കറ്റുകൾ ഡിജറ്റലാണ്. യാത്രക്കാർ ചലോ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ ചലോ സ്മാർട്ട് കാർഡ് വാങ്ങുകയോ വേണം. ഇതുപയോഗിച്ച് ബസിൽ ടാപ്-ഇൻ,ടാപ്- ഔട്ട് ചെയ്യാവുന്നതാണ്. ബസ് സർവീസ് നടത്തിതിയതിനു ശേഷം യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി അധികൃതർ അറിയിച്ചു. ബൃഹൻ മുംബൈ ഇലകട്രിക് ആൻഡ് ട്രാൻസ്പോർട്ടിന്റെ(ബിഇഎസ്ടി) ഭാഗമാണ് ബസ് സർവീസ് നടത്തുക. ബസ് നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെ കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടെ കൂടിയാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 90 പേർക്ക് യാത്രചെയ്യാനുള്ള സജ്ജീകരണമാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ ലൈവ് ട്രാക്കിംഗ് ഉപകരണങ്ങൾ, സിസിടിവി ക്യാമറകൾ ,സ്ത്രീ സുരക്ഷയ്ക്കായി പാനിക് ബട്ടണുകൾ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.
Comments