ഇസ്ലാമാബാദ്: ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ട കൊടുംഭീകരൻ ബഷീർ അഹമ്മദ് പീറിന്റെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത് ഹിസ്ബുൾ മുജാഹിദീൻ തലവൻ സൈദ് സലാഹുദ്ദീൻ.
യുഎസ് ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള സൈദ് സലാഹുദ്ദീനായിരുന്നു ബഷീറിന്റെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പാക് പട്ടാളത്തിന്റെ സാന്നിധ്യത്തിലായിരുന്നു സൈദ് പ്രാർത്ഥന നടത്തി ഇന്ത്യാവരുദ്ധ പ്രസംഗം നടത്തിയത്. ഭീകരസംഘടനകളുടെ ആധിക്യം മൂലം പാകിസ്താനിൽ നിരപരാധികളുടെ ചോരപുഴയൊഴുകുമ്പോൾ പാക് പട്ടാളം ഹിസ്ബുൾ തലവന് സുരക്ഷയൊരുക്കി നിൽക്കുകയാണെന്ന് വിമർശനം ഉയർന്നു.
പാകിസ്താനിലെ റാവൽപിണ്ടിയിൽ വച്ചാണ് വിവാദമായ സംസ്കാര ചടങ്ങുകൾ നടന്നതെന്നാണ് വിവരം. സൈദ് സലാഹുദ്ദീനൊപ്പം കൂടി നിൽക്കുന്നവർ അയാൾക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയവരായിരുന്നു. ഇന്ത്യയെ നശിപ്പിക്കുമെന്നടക്കമുള്ള ഭീഷണിയും സൈദ് സലാഹുദ്ദീൻ ഉയർത്തി. ഇതുകേട്ട് ജനക്കൂട്ടം ആർത്തുവിളിക്കുന്നതും കാണാം.
While Pakistanis are dying in terrorist attacks, here Pakistani soldiers are providing security to Syed Salahuddin. https://t.co/AmE9iwyeDH pic.twitter.com/YAqcasLBHT
— FJ (@Natsecjeff) February 22, 2023
Comments