ശ്രീനഗർ: കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച കാരണം സ്‌കൂളിൽ പോകാൻ സാധിക്കാതെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകി ഇന്ത്യൻ സൈന്യം. കശ്മീരിലെ ഉൾഗ്രാമങ്ങളായ വാലി മോഹദ്, ചോത്വാലി എന്നിവിടങ്ങളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് സൈന്യം വിദ്യാഭ്യാസം നൽകിയത്.
മഞ്ഞുവീഴ്ച ആരംഭിച്ചുകഴിഞ്ഞാൽ കശ്മീരിലെ ഉൾഗ്രാമങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിലേക്ക് പോകാൻ സാധിക്കാറില്ല. ഇത്തരം അവരങ്ങളിൽ പഠനം മുടങ്ങുന്ന അവസ്ഥയാണ് സാധാരണ നിലയിൽ സംഭവിക്കാറുള്ളത്. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ കരസേന.
ബോനിയാറിലെ ക്യാമ്പിൽ നിന്നുള്ള സൈനികരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സൈനികർ വിതരണം ചെയ്തു. സൈനികർ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഹിമപാതത്തെ തുടർന്ന് വീടിനുള്ളിൽ കുടിങ്ങിയ ഗർഭിണിയെ സൈന്യം ആശുപത്രിയിൽ എത്തിച്ചിരിന്നു. വാഹനം കടന്നുചെല്ലാൻ പ്രയാസമുള്ള കുന്നിൻചെരുവിൽ നിന്നും തോളിൽ ചുമന്നാണ് കിലോ മീറ്ററുകൾ നടന്ന് സൈനികർ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ മാസം നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.
Comments