ഷില്ലോംഗ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രചരണ പരിപാടികലിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മേഘാലയിൽ എത്തും. ഇന്ന് തുറയിൽ സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഈ മാസം 27-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മേഘാലയിലെ ഖിന്ദൈലാദ് ഏരിയയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്ന മോദി സംസ്ഥാനത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതികുടീരങ്ങളിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഉച്ചക്ക് ശേഷം വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ തുറയിലെ അലോട്‌ഗ്രെ സ്റ്റേഡിയത്തിൽ റാലിയെ അഭിസംബോധന ചെയ്യും.
പി.എ. സാങ്മ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ റാലിക്ക് മേഘാലയ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന തുറയിലെ അലോത്‌ക്രെ സ്‌റ്റേഡിയത്തിലേക്ക് വേദിമാറ്റി. പ്രധാനമന്ത്രി മേഘാലയിലെ ജനങ്ങളെ കാണുന്നത് തടയനാണ് സർക്കാർ പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റിതുരാജ് സിൻഹ ആരോപിച്ചു. സർക്കാർ ഏത് വിധത്തിൽ പ്രവർത്തിച്ചാലും നിശ്ചയിച്ച പരിപാടി നടക്കുമെന്നും പ്രധാനമന്ത്രി മേഘാലയിലെ ജനങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ ഒന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയ. ഫെബ്രുവരി 27-നാണ് ഇവിടെ തിരഞ്ഞെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും.
Comments