റായ്പൂർ: അദ്ധ്യാപക നിയമന പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിലെ മുഖ്യപ്രതയായ ഭൂപേന്ദ്ര ശരൺ അറസ്റ്റിലായി. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും രാജസ്ഥാൻ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിലെ കെംപെംഗൗഡ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നാണ് പ്രതി ശരണിനെ അറസ്റ്റു ചെയ്തത്.
അദ്ധ്യാപികപൊതുവിജ്ഞാനത്തിനായുള്ള പരീക്ഷ പേപ്പർ ചോർന്ന കേസിലാണ് ശരണിനെതിരെ പോലീസ് കേസ് രജിസ്റ്റർ അറസ്റ്റ് ചെയ്തത്. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും പോലീസും നടത്തിയ അന്വേഷണത്തിൽ പ്രതിയെ വിമാന താവളത്തിൽ നിന്ന് പിടികൂടി. നിലവിൽ ഉദയ്പൂരിലെ ഹാത്തിപൂൾ പോലീസ് സ്റ്റേഷനിലാണ് ശരണുള്ളത്. എസ്പി ധർമേന്ദ്ര സിംഗ് യാദവിന്റെ നിർദ്ദേശപ്രകാരമാണ് സംയുക്ത സേന പ്രതിയെ പിടികൂടിയത്.
ശരണിനെ പിടികൂടാൻ സർക്കാർ നേരത്തെ പല തവണ പദ്ധതിയിട്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ശരണിനെ പിടികൂടുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. 2022-ലെ രണ്ടാം ഗ്രെയ്ഡ് അദ്ധ്യാപക നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
Comments