ന്യൂഡൽഹി : വനിതാ കൗൺസിലർമാരെ ആക്രമിച്ച എഎപിക്കെതിരെ പരാതി നൽകി ബിജെപി. സിവിക് സെന്ററിൽ എംസിഡിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ ബിജെപിയുടെ വനിതാ കൗൺസിലർമാർക്കെതിരെ ആക്രമണം നടത്തിയതിനാണ് ആം ആദ്മി പാർട്ടിയുടെ കൗൺസിലർമാർക്കെതിരെ ബിജെപി പരാതി നൽകിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് ഫലം മുൻകൂർ നിശ്ചയിക്കുകയും ഇത് മേയർ ഷെല്ലി ഒബ്രോയ്‌ക്ക് കൈമാറുകയും ചെയ്തു എന്നാണ് ബിജെപി നേതാവ് മീനാക്ഷി ശർമ്മ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിയുടെ മൂന്ന് സ്ഥാനാർത്ഥികളും എഎപിയുടെ മൂന്ന് സ്ഥാനാർത്ഥികളും വിജയിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു, എഎപിയുടെ ഒരു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫല പ്രഖ്യാപിച്ചതിന് ശേഷം സാധുവായ വോട്ട് അസാധുവായി പ്രഖ്യാപിക്കണമെന്ന് മേയർ ആവിശ്യപ്പെടുകയായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നടത്തുന്ന ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപനത്തിന് മേയറോട് ആവശ്യപ്പെട്ടെങ്കിലും മേയർ ഫലം മറച്ചുവെക്കുകയും ഗൂഢാലോചന നടത്തി റീകൗണ്ടിംഗ് നടത്താൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മേയറുടെ ഭരണഘടനാ വിരുദ്ധ തീരുമാനത്തെ ബിജെപിയുടെ കൗൺസിലർമാർ എതിർത്തതോടെ മേയറും എഎപിയുടെ മുതിർന്ന നേതാവുമായി ഗൂഢാലോചന നടത്തി. ആം ആദ്മി പാർട്ടി കൗൺസിലർമാർ സഭയിൽ ബഹളം വയ്‌ക്കുകയും, ബിജെപിയുടെ വനിതാ കൗൺസിലർമാരെ അടിക്കുകയും ചവിട്ടുകയും ചെയ്തു. ആം ആദ്മി പാർട്ടിയുടെ പുരുഷന്മായ കൗൺസിലർമാർ വനിതാ കൗൺസിലർമാർക്ക് നേരെ അസഭ്യം പറഞ്ഞെന്നും, വസ്ത്രം അഴിക്കാൻ ശ്രമിച്ചെന്നും, എന്റെ സഹ കൗൺസിലർമാരായ സുമൻ കുമാരി , അൽക്ക രാഘവ് , മീനു ഗോയൽ, റിതു ഗോയൽ എന്നിവരെ ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. മുതിർന്ന ബിജെപി കൗൺസിലർമാർ ഞങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവരെയും അടിച്ചെന്നും പരാതിയിൽ പറയുന്നു.
Comments