ന്യൂഡൽഹി : അറബികളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ചാൽ നരേന്ദ്രമോദിയെ തോൽപ്പിക്കാൻ പറ്റുമെന്ന് കോൺഗ്രസ് നേതാവ് ഉസ്മാൻ ഹിരോളി .
മഹാരാഷ്ട്രയിൽ രണ്ട് നിയമസഭാ സീറ്റുകളിലേക്കും പൂനെയിലെ കസ്ബയിലേക്കും പിംപ്രി ചിഞ്ച്വാദിലെ ചിഞ്ച്വാഡ് സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഹിരോളിയുടെ ഈ പ്രസ്താവന . ഉപതിരഞ്ഞെടുപ്പിനെ ഒരു യുദ്ധമെന്ന് വിശേഷിപ്പിച്ച ഹിരോളി, ഏത് മാർഗം ഉപയോഗിച്ചും മോദിയെ പരാജയപ്പെടുത്താൻ ശ്രമിക്കണമെന്നും മുസ്ലീങ്ങളോട് ആവശ്യപ്പെട്ടു.
മുസ്ലീങ്ങൾ എവിടെയായിരുന്നാലും അത് സൗദിയോ ദുബായിയോ കുവൈറ്റോ ആകട്ടെ, അവരെ വന്ന് വോട്ട് ചെയ്യണം . മരിച്ചവരുടെ വോട്ടും ഫെബ്രുവരി 26ന് രേഖപ്പെടുത്തണം. ഒറ്റക്കെട്ടായി വോട്ട് ചെയ്താൽ മാത്രമേ ഈ യുദ്ധത്തിൽ വിജയിക്കാനും ആർഎസ്എസ്-മോദിയെ പരാജയപ്പെടുത്താനും കഴിയൂ .
പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്താൻ ദുബായിൽ നിന്നും സൗദിയിൽ നിന്നും വോട്ടർമാരെ കൊണ്ടുവരണമെന്നും ഹിരോളി പറഞ്ഞു . അതേസമയം ഈ പ്രസ്താവനകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകൂടവും നടപടിയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു .
Comments