പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രെബൽ ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേട്. ഡോ. പ്രഭുദാസ് സൂപ്രണ്ട് ആയിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടത്തൽ. ഏകദേശം 3 കോടിയോളം രൂപയുടെ ക്രമക്കേടുണ്ടെന്നാണ് ഓഡിറ്റിംഗ് റിപ്പോർട്ടിൽ പറയുന്നത്.
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിൽ നിന്ന് നൽകിയ ഫണ്ടിൽ 15 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്യാസ് സൗകര്യം ഉള്ള ആശുപത്രിയുടെ കാന്റീനിൽ അനാവശ്യമായി വിറക് വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്. വൗചറുകളിൽ ചെക്ക് നമ്പർ രേഖപ്പെടുത്തിയിട്ടില്ല. ഫർണിച്ചർ വാങ്ങൽ, കാന്റീൻ നടത്തിപ്പ് ഓക്സിജൻ സിലിന്റർ വാങ്ങിയത് തുടങ്ങിയവയിലാണ് ക്രമക്കേട്കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നത് ലക്ഷ്യമാക്കിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി തുടങ്ങിയത്. നാലു കൊല്ലം മുൻപ് 100 കിടക്കകൾ ആശുപത്രിയിൽ അധികമായി ലഭിച്ചതോടെ 170 കിടക്കകളുള്ള ആശുപതിയായി കോട്ടത്തറ മാറി. എന്നാൽ 54 കിടക്കകൾക്ക് അനുസൃതമായ സ്റ്റാഫുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. ആശുപത്രിയോട് കടുത്ത അവഗണനയാണ് സർക്കാർ കാണിക്കുന്നതെന്നും പരാതി ഉയരുന്നുണ്ട്.
Comments