ലക്നൗ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുത്തശ്ശനും പേരകുട്ടിക്കും ദാരുണാന്ത്യം. ഇടിച്ചിട്ടും നിർത്താതെ പോയ ട്രക്ക് രണ്ട് കിലോമീറ്ററോളം സ്കൂട്ടർ വലിച്ചിഴച്ചു. ഉത്തർപ്രദേശിലെ കാൺപൂർ-സാഗർ ഹൈവേയിലാണ് അപകടം നടന്നത്. ഹമീർപൂർ സ്വദേശിയായ ഉദിത് നാരായൺ ചൻസോറിയയും ആറ് വയസ്സുള്ള കൊച്ചു മകൻ നീരജുമാണ് മരണപ്പെട്ടത്.
കണ്ടു നിന്നവർ ട്രക്ക് നിർത്താൻ നിരവധി തവണ പറഞ്ഞെങ്കിലും ഡ്രൈവർ ശ്രദ്ധിക്കാതെ പോകുകയായിരുന്നു. യാത്രക്കാർ രണ്ട് കിലോമീറ്ററോളം ട്രക്കിനെ പിന്തുടരുകയും കല്ലെറിയുകയും ചെയ്തു. തുടർന്നാണ് വാഹനം നിർത്തിയത്. ശരീരമാസകലം പരിക്കേറ്റ ഉദിത് നാരായണനെയും കൊച്ചുമകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി അടക്കം പരിശോധിച്ച പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം കുടുബാംഗങ്ങൾക്ക് വിട്ടു നൽകി. ഉദിത് നാരായൺ വിരമിച്ച അദ്ധ്യാപകനാണ്.
Comments