ശ്രീനഗർ : കശ്മീരിൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഭീകരവാദ- ലഹരിക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ ഭരണഘടനയുടെ 311-ാം അനുച്ഛേദ പ്രകാരമാണ് നടപടി.
പിഡബ്ല്യുഡി ജൂനിയർ എൻജീനിയർ മൻസൂർ അഹമ്മദ്, സോഷ്യൽ വെൽഫെയർ വകുപ്പിലെ സയിദ് സലീം അന്ത്രാബി, അധ്യാപകനായ മുഹമ്മദ് ഔരിഫ് ഷെയിഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭീകരസംഘങ്ങളിൽ ചേരുന്നതിനായി മൻസൂർ അലി യുവാക്കളെ പ്രേരിപ്പിച്ചിരുന്നതായി രഹസ്യന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സയിദ് സംസ്ഥാനത്ത് ലഹരിക്കടത്ത് നടത്തിയിരുന്നു. പാക് ഭീകരരുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് വിവിധയിടങ്ങളിൽ ഔരിഫ് ഷെയിഖ് സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിച്ചതായും ഏജൻസികൾ കണ്ടെത്തി. തുടർന്നുള്ള റിപ്പോർട്ടിന്മേലാണ് നടപടി ജമ്മുകശ്മീർ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
സർക്കാർ സേവനത്തിലിരുന്നു കൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. ഇതിന് മുൻപും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 44 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.
Comments