കൊച്ചി : വിധവയായ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്. എറണാകുളം സ്വദേശിനിയായ വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പരാതിക്കാരി.
യുവതിയെ പ്രണയം നടിച്ചാണ് ഇയാൾ വലയിൽ വീഴ്ത്തിയത്. ശേഷം നിരവധി ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവരിൽ നിന്ന് വിവാഹ വാഗ്ദാനം നൽകി രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു . യുവാവിന് എതിരെ മുൻപും സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് നഷീൽ പരിചയപ്പെടുന്നത്ആദ്യകാലത്ത് നല്ലൊരു സുഹൃത്തെന്ന രീതിയിലായിരുന്നു ആദ്യകാലത്ത് നഷീലിന്റെ ഇടപെടൽ. എന്നാൽ പിന്നീട് യുവതിയോട് നഷീൽ പ്രണയം തുറന്നു പറയുകയായിരുന്നു. ഒരു കുട്ടിയുടെ അമ്മയാണ് താനെന്നും, ഇനിയൊരു ബന്ധത്തിന് സാധ്യതയില്ലെന്നും പറഞ്ഞ് യുവതി പലതവണ ഒഴിഞ്ഞുമാറി. എന്നാൽ, ‘നിന്റെ മകൻ എന്റെ കൂടി മകനാണെന്ന്’ പറഞ്ഞായിരുന്നു ഇയാൾ യുവതിയെ തന്നോട് അടുപ്പിച്ചത്.
തുടർന്ന് പലയിടങ്ങളിൽ ഇവർ ഒരുമിച്ച് യാത്ര പോയി. പലയിടങ്ങളിലും വച്ച് യുവതിയെ പീഡനത്തിനിരയാക്കി . ഈ കാലയളവിനുള്ളിൽ ഇയാൾ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപയോളം നേടിയെടുക്കുകയും ചെയ്തു. പണം കിട്ടിക്കഴിഞ്ഞതോടെ, നഷീലിന് യുവതിയോടുള്ള അടുപ്പം കുറഞ്ഞു. ഫോൺ വിളിച്ചാൽ എടുക്കാതെയായി. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി. തുടർന്ന്, അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നഷീലിനെ പിടികൂടിയത്.
Comments