വയനാട് : തനിക്ക് 52 വയസായി , ഇപ്പോഴും സ്വന്തമായി വീടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞത്. റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ സങ്കടം പറച്ചിൽ. എന്നാൽ രാഹുൽ ഒരു വേദനിക്കുന്ന കോടീശ്വരൻ ആണെന്നാണ് രേഖകൾ പറയുന്നത് .
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ വയനാട്ടിൽ നാമനിർദ്ദേശ പത്രികയോടൊപ്പം രാഹുൽ ഗാന്ധി സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ സമ്പാദ്യം 5 കോടി 80 ലക്ഷം രൂപയാണെന്നാണ് രാഹുൽ പറയുന്നത്. അതേസമയം നാൽപ്പതിനായിരം രൂപയാണ് കൈവശമുണ്ടായിരുന്നതെന്നും സത്യവാങ്മൂലത്തിൽ അന്ന് വിശദമാക്കിയിരുന്നു.
വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതാണ്. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും അടക്കമാണ് അഞ്ച് കോടി 80 ലക്ഷം രൂപ
നിക്ഷേപങ്ങളും ഭൂമിയും കെട്ടിടങ്ങളും അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 15 കോടി 88 ലക്ഷം രൂപയാണ്. അഞ്ച് വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ ആകെ ആസ്തിയിൽ 7 കോടിയോളം രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് 9.4 കോടിയായിരുന്നു രാഹുലിന്റെ ആകെ ആസ്തിയായി കാണിച്ചിരുന്നത്
2,91,367.00 രൂപ വിലവരുന്ന 333.300 ഗ്രാം സ്വര്‍ണവും കൈവശമുണ്ട്. 2017-18 വർഷത്തെ ആകെ വരുമാനം 1,11,85,570 കോടി രൂപയാണെന്നും തന്റെ പേരിൽ സ്വന്തമായി വാഹനമില്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു . സുൽത്താൻപൂരിലുള്ള കൃഷിഭൂമിയിൽ രാഹുൽ ഗാന്ധിക്കും സഹോദരി പ്രിയങ്കയ്‌ക്കും അവകാശമുണ്ട്. ഒരു കോടി 32 ലക്ഷം രൂപ വിപണി വിലയുള്ള ഭൂമിയാണിത്. ഗുരുഗ്രാമിൽ വാണിജ്യാവശ്യത്തിനായുള്ള രണ്ട് കെട്ടിടങ്ങളും രാഹുൽ ഗാന്ധിയുടെ പേരിലുണ്ട്. 8,75,70,000.00 ആണ് ഇതിന്റെ ഇപ്പോഴത്തെ വിലയെന്നും വിശദമാക്കിയിരുന്നു
Comments