ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന പദ്ധതി ആദിത്യ എൽ-1 ഈ വർഷം പകുതിയൊടെ സൂര്യനിലേക്ക് കുതിക്കും. ഇതൊടെ സൂര്യനെക്കുറിച്ച് വിശദമായി പഠിക്കാൻ പേടകം വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാകും. 400 കോടി രൂപയാണ് ആദിത്യ എൽ-1 ദൗത്യത്തിനായി ഇന്ത്യ മാറ്റി വെച്ചത്.
109 ഭൗമദിനങ്ങൾ എടുക്കും ആദിത്യ സൂര്യന്റെ ഉപരിതലത്തിൽ എത്താൻ. 1500 കിലോഗ്രാം ഭാരമുള്ള പേടകം സുര്യന്റെ ഫേട്ടോസ്പിയർ, ക്രമോസ്പിയർ, കോറോണ എന്നീ ഭാഗങ്ങൾ വിശദമായി നിരീക്ഷിക്കും. കൂടാതെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ എൽ- 1 പഠന വിധേയമാക്കും
ഭൂമിയിൽ നിന്നും ഒന്നര ലക്ഷം കിലോമീറ്റർ അകലെ ഭൂമിക്കും സൂര്യനുമിടയിൽ ലാഗ്രാങ് പോയിന്റിൽ ആദിത്യ എൽ- 1 എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സൂര്യനെ തടസ്സങ്ങളില്ലാതെ വീക്ഷിക്കാൻ സാധിക്കുന്നു എന്നതാണ് ഈ പോയിന്റിന്റെ പ്രത്യേകത.
ജൂൺ- ജുലൈ മാസത്തിൽ ആദിത്യ എൽ-1 വിക്ഷേപിക്കാനുള്ള ശ്രമങ്ങളിലാണ് ഐഎസ്ആർഒയെന്ന് ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ലോകത്ത് ആദ്യമായാണ് എക്സ്റേ മുതൽ ഇൻഫ്രാറെഡ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ഒരൊറ്റ ഉപഗ്രഹത്തിലൂടെ സമഗ്രമായി പഠിക്കുന്നത്. വിസിബിൾ എമിഷൻ ലൈൻ കോറൊണഗ്രാഫ്, എസ്.യു.ഐ.ടി., ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ഇന്ത്യ തുടങ്ങി ഏഴ് ഉപകരണങ്ങൾ ആദിത്യ എൽ- 1 ൽ സജ്ജമാക്കും.
Comments