സിപിഎമ്മുമായി സഖ്യം ഉണ്ടാക്കിയിട്ടും രക്ഷയില്ലാതെ കോൺഗ്രസ്. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും മുന്നേറാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാൽ സഖ്യത്തിന് 9 സീറ്റിന്റെ ലീഡുണ്ട്.
സിപിഎമ്മിന്റെ 43 സ്ഥാനാർത്ഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർത്ഥികളുമാണ് ത്രിപുരയിൽ ജനവിധി തേടുന്നത്. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
ത്രിപുരയിൽ ബിജെപിയുടെ തേരോട്ടമാണ് പ്രകടമാകുന്നത്. 40 സീറ്റുകളിലാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. 11 സീറ്റുകളിൽ എൻപിപിയും മുന്നിട്ട് നിൽക്കുന്നുണ്ട്. എൻപിപിയുടെ ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അഴിമതി ആരോപണങ്ങളുടെ പേരിൽ സാങ്മ യുടെ പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് ബിജെപി 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയത്.
Comments