ലഖ്നൗ : പ്രതിപക്ഷ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സർക്കാർ ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ എന്ന പദ്ധതി ആരംഭിച്ചപ്പോൾ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭരണകാലത്ത് സംസ്ഥാനത്തെ മാഫിയക്ക് കൈമാറിയെന്ന് സംസ്ഥാന അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചു.
“സംസ്ഥാനത്തെ ഓരോ ജില്ലയെയും മനസ്സിൽ വെച്ചുകൊണ്ട് ബിജെപി സർക്കാർ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പദ്ധതി ആരംഭിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതുജീവൻ നൽകി. ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുകയും ചെയ്തു. എന്നാൽ മുൻ സർക്കാർ, സംസ്ഥാനം മാഫിയയ്ക്ക് കൈമാറികൊണ്ട്, ‘ഒരു ജില്ല, ഒരു മാഫിയ’ പദ്ധതിയാണ് നടപ്പിലാക്കിയത്. കലാപങ്ങൾക്കും കൊലപാതകങ്ങൾക്കും കൊള്ളയ്ക്കും സംസ്ഥാനം കൈമാറ്റം ചെയ്തിരുന്നു-മുഖ്യമന്ത്രി പറഞ്ഞു.
“സമാജ്വാദി പാർട്ടി യുപിക്ക് ഒരു ജില്ലയും ഒരു മാഫിയയുമാണ് നൽകിയത്, മാഫിയ ഇല്ലാത്ത ജില്ല ഏതാണ്? സംസ്ഥാനത്ത് പലതരം മാഫിയകൾ ഉണ്ടായിരുന്നു, ചിലത് ഭൂമാഫിയ, വനമാഫിയ, പശു മാഫിയ. സംസ്ഥാനത്തെ എല്ലാവർക്കും ഇതിനെക്കുറിച്ച് നന്നായി അറിയാമായിരുന്നു, യോഗി കൂട്ടിച്ചേർത്തു.
ഉമേഷ് പാൽ വധക്കേസിലെ പ്രതിക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലും അഖിലേഷ് യാദവിനെ യോഗി കടന്നാക്രമിച്ചു. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. “ഇന്നലെ പ്രയാഗ്രാജിന്റെ സംഭവത്തിലെ പ്രതിയുടെ ഒരു ചിത്രം വൈറലാകുന്നത് കണ്ടു. ഇത് സോഷ്യൽ മീഡിയയുടെ കാലഘട്ടമാണെന്ന് ആളുകൾ പറയും, എന്നാൽ ചിത്രത്തിൽ എസ്പി പാർട്ടിയുടെ ലോഗോയുണ്ട്, അഖിലേഷ് കൈ കാണിക്കുന്നത് കാണാം, എന്നിട്ടും അത് നിഷേധിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, തൊഴിൽ, കൃഷി, സ്ത്രീസുരക്ഷ തുടങ്ങിയ മേഖലകളിൽ ബിജെപി സർക്കാർ പ്രാധാന്യം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിദേശ നിക്ഷേപത്തിന് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്, അതിന്റെ ഫലമായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വിദേശത്ത് നിന്ന് വരുന്നു, ഉത്തർപ്രദേശ് ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറുന്ന ദിവസം വിദൂരമല്ലെന്നും. ആറ് വർഷം മുമ്പ് ഉത്തർപ്രദേശിലെ ജനങ്ങൾ ‘സബ്കാ സാത്ത്, സബ്കാ വിശ്വാസ്’ എന്ന അടിസ്ഥാനമന്ത്രം സ്വീകരിച്ച് അഖിലേഷ് സർക്കാരിനെ മാറ്റിയെന്നും “ ആദിത്യനാഥ് പറഞ്ഞു.
Comments