തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തൊഴിലാളികൾ എല്ലാം സംതൃപ്തതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടാർഗറ്റ് അടിസ്ഥാനത്തിൽ ഗഡുക്കളായുള്ള ശമ്പളത്തിൽ ട്രേഡ് യൂണിൻ നേതാക്കൾക്ക് മാത്രമാണ് എതിർപ്പുള്ളത് ബാക്കിയെല്ലാവർക്കും പൂർണ്ണ സമ്മതമാണ്. ടാർഗറ്റ് നിശ്ചയിച്ചും ഗഡുക്കളായും ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആർടിസിയിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് ആന്റണി രാജു തൊഴിലാളികൾ സംതൃപ്തരാണെന്ന വാദം നിയമസഭയിൽ ഉന്നയിച്ചത്.
കേന്ദ്ര സർക്കാരിന്റെ നയങ്ങളാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ഇന്ധനം ബൾക്കായി വാങ്ങുമ്പോൾ ലഭിക്കുന്ന തുകയിലാണ് കെഎസ്ആർടിസി ഇത്രയും കാലം പിടിച്ചു നിന്നിരുന്നത്. നിലവിൽ 20 മുതൽ 30 കോടി വരെ അധികം ചെലവ് ഈ വകയിൽ വരുന്നുണ്ട്.
കെഎസ്ആർടിസി മുന്നോട്ടവെച്ച നിർബന്ധിത സ്വയം വിരമിക്കൽ പദ്ധതിയിലും തൊഴിലാളികൾ അസ്വസ്ഥരാണ്. 7200 ജീവനക്കാരെയാണ് സ്വയം വിരമിക്കൽ എന്ന പേരിൽ പിരിച്ചുവിടാൻ ശ്രമിക്കുന്നത്. ഇതിനായി ജീവനക്കാരുടെ പട്ടിക കെഎസ്ആർടിസി മാനേജ്‌മെന്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
Comments