ത്രിപുരയിലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്- സിപിഎം സഖ്യത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തവണ കോൺഗ്രസും സിപിഎമ്മും സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ജനങ്ങൾ സഖ്യത്തെ പുറന്തള്ളുകയായിരുന്നു. ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ ത്രിപുരയിലെ വോട്ടർമാർ പൊളിച്ചടുക്കിയെന്നും പവനായി ശവമായി, എന്നും കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
വെറും 5 വർഷത്തിനുള്ളിൽ ത്രിപുരയിൽ വലിയ വികസനമാണ് ബിജെപി നടത്തിയതെന്നും അതിനാലാണ് രണ്ടാം തവണയും ജനം ബിജെപിയെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനം ഉപേക്ഷിച്ച പാർട്ടികളാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും എന്നും ഇവരുടെ അവിശുദ്ധ ”കോമാ”ളി സഖ്യത്തിനെ പുറന്തള്ളിയ തിപുരയിലെ ജനങ്ങൾക്ക് അഭിമാനിക്കും എന്നും ത്രിപുര ബിജെപിയുടെ ഭരണത്തിൽ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇവന്റ് മാനേജ്മെന്റ് ടീമുമായി ടൂർ നടത്തിയ കോൺഗ്രസും വികസന വിരോധികളായ സിപിഎമ്മും ത്രിപുരയടക്കമുള്ള വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ ജയിക്കാമെന്ന് കരുതിയിരുന്നെങ്കിലും രാഹുൽ ഗാന്ധിയുടെയും സിപിഎമ്മിന്റെയും ഈ ധാരണകൾക്ക് കനത്തപ്രഹരം ഏറ്റെന്നും പൊതുജനം കഴുതയല്ല അവരാണ് ഭാവി നിർണ്ണയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
”ഹിന്ദുവർഗ്ഗീയത” എന്ന കാപ്സ്യൂൾ മാത്രമാണ് ബിജെപിക്കെതിരെയുള്ള നുണപ്രചാരകർക്ക് ആകെ പറയാനൊള്ളു. നാഗാലാൻഡിൽ 90% ക്രൈസ്തവ വോട്ടർമാരാണുള്ളത് അവിടെ ബിജെപിക്ക് വമ്പൻ വിജയമാണ് പൊതുജനം നൽകിയത്. നിങ്ങൾ ഇനി എന്ത് ക്യാപ്സൂൾ പടക്കുമെന്നും അദ്ദേഹം പറഞ്ഞു. ”സബ്കാ സാത്ത് സബ്കാ വികാസ് സബ്ക വിശ്വാസ് സബ്ക പ്രയാസ്” എന്നതാണ് ബിജെപിയുടെ ആശയമെന്നത് ഈ ജനവിധി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments