ലണ്ടൻ : ഖുറാൻ കൈയ്യിൽ നിന്ന് താഴെ വീണതിനെ തുടർന്ന് 14 കാരനെ വധ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ .ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡിലെ സ്‌കൂളിലെ വിദ്യാർത്ഥിയ്‌ക്കെതിരെയാണ് ഇസ്ലാമിസ്റ്റുകൾ ഭീഷണി മുഴക്കുന്നത്. സംഭവത്തിൽ 4 കുട്ടികളെ സ്‌കൂൾ അധികൃതർ ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അതിനു പിന്നാലെയാണ് വധഭീഷണി. 14 വയസ്സുള്ള കിഷോർ എന്ന കുട്ടിയുടെ അമ്മയാണ് ഈ വിവരം പങ്ക് വച്ചത്
പത്താം ക്ലാസിലെ ചില കുട്ടികൾ വീഡിയോ ഗെയിം കളിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ തോറ്റ സംഘത്തോട് നഷ്ടപരിഹാരമായി ഖുറാൻ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പിറ്റേന്ന് കിഷോർ ഖുറാനുമായി സ്കൂളിൽ എത്തിയപ്പോൾ ഖുറാൻ താഴെ വീണു . സംഭവത്തിൽ മുസ്ലീം വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. താഴെ വീണതോടെ ഖുറാന് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആരോപണം .
സ്‌കൂളിൽ നടന്ന സംഭവത്തിൽ ഉൾപ്പെട്ട നാല് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു. അതേ സമയം വിഷയം പോലീസിലുമെത്തി. കേസ് കൈകാര്യം ചെയ്ത രീതി ആശങ്കാജനകമാണെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് ചില പ്രാദേശിക രാഷ്‌ട്രീയക്കാരും ഇസ്ലാമിസ്റ്റുകളും നുണപ്രചാരണം ആരംഭിച്ചതായും പോലീസ് പറയുന്നു. മുസ്ലീം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഖുറാൻ കത്തിക്കുന്നതുപോലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി, ഇതോടെ സ്ഥിതി വഷളാകാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക പള്ളിയിൽ യോഗവും നടന്നതായി റിപ്പോർട്ടുണ്ട്.
തുടർന്ന് 14 വയസ്സുള്ള ആൺകുട്ടിയുടെ അമ്മ ഇസ്ലാമിസ്റ്റുകളോട് മാപ്പ് ചോദിച്ച് രംഗത്തെത്തി . മകന് 14 വയസ്സ് മാത്രമേ ഉള്ളൂ, , അബദ്ധത്തിൽ സംഭവിച്ചതാണ്. സംഭവത്തിൽ തന്റെ മകനും വേദനിച്ചതായി അമ്മ പറഞ്ഞു. ക്രിമിനൽ അല്ലാത്ത വിദ്വേഷ സംഭവമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഖുറാനെ അപകീർത്തിപ്പെടുത്തുന്നത് ദുരുദ്ദേശ്യത്തോടെയല്ലെന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ ട്യൂഡർ ഗ്രിഫിത്ത്‌സും പറഞ്ഞു.
Comments