ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങുമായി ആദ്യ കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടന്ന ജി20 വിദേശകാര്യ മന്തിമാരുടെ യോഗത്തിന് ശേഷമാണ് ജയശങ്കർ ക്വിൻ ഗാങുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടു മന്ത്രിമാരുടെയും ആദ്യ കൂടിക്കാഴ്ച എന്നത് ശ്രദ്ധയേറിയതാണ്. ഇന്ത്യ-ചൈന അതിർത്തി മേഖലകളിൽ സമാധാനവും ശാന്തതയും കൊണ്ടു വരുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളുടെയും നിലവിലെ വെല്ലുവിളികളെ ക്കുറിച്ചും ചർച്ച ചെയ്തു. ക്വിൻ ഗാങിന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്.
‘ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനാണ് ഞങ്ങളുടെ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ചും, അതിർത്തി മേഖലകളിൽ സമാധാനാന്തരീഷം സൃഷ്ടിക്കുന്നതിലും ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ജി20 അജണ്ടയെ കുറിച്ചും ഞങ്ങൾ സംസാരിച്ചു.’കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ ട്വീറ്ററിൽ കുറിച്ചു.
Met Chinese Foreign Minister Qin Gang on sidelines of #G20FMM this afternoon.
Our discussions were focused on addressing current challenges to the bilateral relationship, especially peace and tranquillity in the border areas.
We also spoke about the G20 agenda. pic.twitter.com/omGsuuznba
— Dr. S. Jaishankar (@DrSJaishankar) March 2, 2023
ജി20 വിദേശമന്ത്രിമാരുടെ യോഗത്തിൽ ദീർഘകാലത്തെ ലഡാക്ക് അതിർത്തി പ്രതിസന്ധിയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും നടത്തിയ 17 റൗണ്ട് ഉന്നതതല സൈനിക ചർച്ചകളുടെ നേട്ടമായി ഈ ചർച്ചയെ കാണാം. ചൈനീസ് വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ജയശങ്കർ യുഎസ് വിദേശകാര്യമന്ത്രി ആന്റണി ബ്ലിങ്കനുമായി കൂടിക്കഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും റഷ്യ-ഉക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള പ്രശ്നങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.
Comments