കണ്ണൂർ: തനിക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തുന്നുവെന്ന് ഇ പി ജയരാജൻ. സയമാകുമ്പോൾ ആരെന്ന് വെ
വെളിപ്പെടുത്തും. പാർട്ടിയിൽ നിന്നാണോ എന്ന് ഇപ്പോൾ പറയില്ല. വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതീകരണം.
ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായുളള വൈദേകം റിസോർട്ടിൽ ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രിയാണ് അവസാനിച്ചത്. എന്നാൽ അത് പരിശോധനയായിരുന്നില്ലെന്നും ആദായ നികുതി വകുപ്പിന്റെ സർവേയെന്നാണ് ജയരാജൻ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കണ്ണൂരിലെ മോറാഴയിലാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. വൈദേകം റിസോർട്ടിലെ നിക്ഷേപത്തിന്റെ പേരിലാണ് ഇപി ജയരാജൻ ആരോപണം നേരിടേണ്ടിവന്നത്. സിപിഎം സംസ്ഥാന സമിതിയിൽ ആദ്യം ആരോപണം ഉന്നയിച്ചത് പി. ജയരാജനാണ്. സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നത് വൈദേകം റിസോർട്ട് വിവാദത്തിലൂടെയായിരുന്നു.
Comments