ഇസ്ലാമാബാദ്: അമ്പത്തിയെട്ടു വർഷങ്ങൾക്ക് ശേഷം പാകിസ്താനിൽ ഏറ്റവും ഉയർന്ന പണപെരുപ്പം. ഈ മാസം പണപെരുപ്പം 30 ശതമാനത്തിന് മുകളിലേക്കെത്തി.
ഇതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. ഇനിയും പണപ്പെരുപ്പം കൂടുമെന്നും കരുതുന്നു.
1956-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്. ഗതാഗതം, ഭക്ഷണം, മദ്യം ഇതര പാനീയങ്ങൾ, ലഹരിപാനീയങ്ങൾ, പുകയില, വിനോദം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെ വില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണ്ടെത്തൽ.
പാകിസ്താൻ രൂപയുടെ മൂല്യത്തിൽ ചരിത്രപരമായ ഇടിവുണ്ടായതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയികൊണ്ടിരിക്കുന്നത്. ജനജീവിതം ദുസ്സഹവും ദുരിതപൂർണവുമായി തീർന്നിരിക്കുന്നു. ഇനിയും പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പിടിയിലമരും.
Comments