തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിതിനെതിരെ കടുത്ത വിമർശനവുമായി എം.കെ.രാഘവൻ എംപി. ‘ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതി’ എന്നാതാണ് രാഘവന്റെ പരാമർശം. പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ് നിലവിൽ. ലീഗിൽ പോലും ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും എം.കെ.രാഘവൻ അക്ഷേപിച്ചു. കോൺഗ്രസിനുള്ളിലെ വിയോജിപ്പുകൾ മറനീക്കി പുറത്തുവരികയാണ്
സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഇപ്പോഴത്തെ അവസ്ഥയെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്നതാണ് നിലവിലെ രീതിയെന്നുമാണ് രാഘവൻ പറഞ്ഞത്. കോഴിക്കോട് ഡിസിസി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഘവൻ വിമർശനം ഉന്നയിച്ചത്. ഡിസിസി പ്രസിഡന്റ് അദ്ധ്യക്ഷനായ പരിപാടി ഇതിനോടകം വലിയ വിവാദങ്ങൾക്ക് വഴിവെച്ചുകഴിഞ്ഞു
എം.പി യുടെ പ്രസ്താവന കോൺഗ്രസിനെ ഉലച്ചുകഴിഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ വന്നുതുടങ്ങി. ഇതിനെതിരെ കെപിസിസി നേതൃത്വം നിലപാടെടുത്തെന്നും എം.കെ രാഘവൻ എംപിയുടെ പ്രസ്താവനയിന്മെലുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7 മണിക്കു മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നാണ് കെ. സുധാകരന്റെ നിർദേശം.
Comments