ബെംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിച്ച കോൺഗ്രസിനും ആം ആദ്മിക്കുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നുണ്ട്. അതിനാൽ എതിരാളികളുടെ പ്രാർത്ഥന ഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് വിജയിക്കാനുള്ള ഒരു സാധ്യതയുമില്ല.കോൺഗ്രസിന്റെ നില അനുദിനം താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിന്റെ ‘മോദി തേരി കബർ ഖുദേഗി’, ‘മോദി തു മർ ജാ’ എന്ന ആം ആദ്മി പാർട്ടി മുദ്രാവാക്യവും ദൈവം കേൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ സഖ്യകക്ഷികളായ ജെഡിഎസിനെയും കോൺഗ്രസ്സിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അവർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും ഇരു പാർട്ടികളുംം ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞിരുന്നു. ഇന്ന് എൻ.ഡി.എയും ബി.ജെ.പിയും ചേർന്ന് രണ്ടാം തവണയും സർക്കാർ രൂപീകരിച്ചു എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Comments