ശ്രീനഗർ : ജമ്മുകശ്മീരിൽ ബാരാമുള്ള ജില്ലയിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബാസിത് അഹമ്മദ് റേഷിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഐഎ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
പാകിസ്താൻ ആസ്ഥാനമാക്കിയാണ് റേഷി ഭീകരൻ പ്രവർത്തിക്കുന്നത്. ഇയാൾ നിരവധി ഭീകര പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്നും കൂടാതെ, പാകിസ്താനിൽ നിന്നും കശ്മീരിലേക്ക് ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം ഉൾപ്പെടെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ കുറ്റകൃത്യം ചെയ്തതായി ഇയാൾക്കെതിരെ റിപ്പോർട്ടുണ്ട്. കശ്മീർ താഴ്വരയിലെ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരർക്കെതിരെയുള്ള രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ വർഷം അവസാനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാനപത്തിലെ യുഎപിഎ നിയമപ്രകാരം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
2015-ൽ പോലീസ് ഗാർഡ് പോസ്റ്റിനു നേരെ റേഷി ഭീകരാക്രണത്തിന് ആസൂത്രണം നടപ്പിലാക്കുകയും അതിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.
Comments