കായംകുളം : കായംകുളത്ത് സിപിഎം യുവനേതാവിനെതിരേ ഗാര്‍ഹിക പീഡന പരാതി. ഭാര്യയെ ഒഴിവാക്കാന്‍ ആഭിചാരക്രിയ നടത്തിയെന്നും പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ക്രൂരമായി മര്‍ദിച്ചെന്നും പാര്‍ട്ടിക്കു നല്കിയ പരാതിയില്‍ പറയുന്നു.ജില്ലാപഞ്ചായത്ത് ജനപ്രതിനിധികൂടിയായ കായംകുളം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി. ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് ഭാര്യ.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം സംബന്ധിച്ച് നേതാവിനെതിരേ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനത്തില്‍ ബോര്‍ഡ് മറച്ച് വെച്ച് നേതാവ് സ്ത്രീയ്ക്കൊപ്പം യാത്രചെയ്യുന്നതിനിടെ പിടിക്കപ്പെടുകയും പ്രശ്നങ്ങളുണ്ടാകുകയും ചെയ്തു.
ഇതേതുടർന്ന് വീട്ടിൽ വച്ച് നേതാവും ഭാര്യയും തമ്മിൽ രാത്രി വലിയ വഴക്ക് ഉണ്ടാവുകയും തുടർന്ന് രാവിലെയും വഴക്ക് തുടരുകയും ഉണ്ടായി. വഴക്കിനൊടുവിൽ തലയ്ക്ക് തേപ്പുപെട്ടി കൊണ്ട് യുവ നേതാവ് അടിച്ചതിനെ തുടർന്ന് ഭാര്യക്ക് ബോധം നഷ്ടപ്പെട്ടു. ശേഷംഎരുവ ലോക്കൽ കമ്മിറ്റി അംഗമായ ബാപ്പയെ വിളിച്ചു “തന്റെ മോൾ ഇവിടെ കിടപ്പുണ്ട് വന്നു എടുത്തോണ്ട് പോകുവാൻ ആവശ്യപ്പെട്ടു” എന്നാണ് പരാതി. അദ്ദേഹം എത്തിയാണ് മകളെ ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചത്. അവശയായ യുവതിയെയെ ഡ്രിപ് നൽകി അഡ്മിറ്റ് ചെയ്തു. വിവരം അറിഞ്ഞെത്തിയ ഹരിപ്പാട്ടെ ഒരു പാർട്ടി നേതാവ് ഇടപെട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി. ഇതിനെ തുടർന്ന്യുംയുവതിയും ബാപ്പയും കൂടി ആ അവശയായ അവസ്ഥയിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പരാതിയുമായി ചെന്നു. തുടർന്ന് മാരാരിക്കുളം ഏരിയാ കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ അവിടെ എത്തിയ ഇവർ നേതാക്കളോട് ഭർത്താവ് കാട്ടിയ ക്രൂരതയെ സംബന്ധിച്ച് നിലവിളിച്ചുകൊണ്ട് പറയുകയുണ്ടായി. പാർട്ടിക്ക് രേഖാമൂലം പരാതി നൽകുവാൻ ഇവർ ആവശ്യപ്പെട്ടു തുടർന്ന് ഇതിനെപ്പറ്റി മുഖ്യമന്ത്രിക്കും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും ഇവർ പരാതി നൽകി.
തന്നെ ഒഴിവാക്കുന്നതിനായി കാമുകിയോടൊപ്പം ചേര്‍ന്ന് ആഭിചാരക്രിയകള്‍ നടത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.അന്യ മതസ്ഥയായ യുവതിയെ നേതാവ് പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു . സിപിഎമ്മിന്റെ തലമുതിർന്ന നേതാക്കൾ ചേർന്നാണ് വിവാഹം നടത്തിക്കൊടുത്തത്. കഴിഞ്ഞ ഒരു വർഷക്കാലമായി കറ്റാനം ഭാഗത്തു നേതാവിനുള്ള പരസ്ത്രീ ബന്ധത്തെ സംബന്ധിച്ച് മനസ്സിലാക്കിയയുവതി , അന്ന് മുതൽ സഹായം തേടി ജില്ലയിലെ പാർട്ടി നേതാക്കളെ എല്ലാം നേരിൽ കണ്ടിരുന്നു. എന്നാൽ ഒരു സ്ത്രീയെന്ന പരിഗണന പോലും എവിടെ നിന്നും ലഭിച്ചില്ല എന്ന് യുവതി തന്നെ പല സോഷ്യൽ മീഡിയ പോസ്റ്റിലും സഹതപിച്ചിരുന്നു.
കുടുംബപ്രശ്നമെന്ന നിലയില്‍ ആദ്യം ഇതിനെ ഒതുക്കാനായിരുന്നു സിപിഎമ്മിന്റെ തീരുമാനം. എന്നാൽ ആഭിചാര ആരോപണം കൂടി വന്നതോടെ പൊലീസ് മൊഴി രേഖപ്പെടുത്തിയതോടെ വിഷയം പരിശോധിക്കേണ്ടിവരും.
Comments