ലണ്ടൻ : ചൈനയെ പുകഴ്ത്തി വയനാട് എം.പി രാഹുൽ ഗാന്ധി. സമൂഹത്തിലെ സൗഹാർദത്തിന് പ്രാധാന്യം നൽകുന്ന രാജ്യമാണ് ചൈനയെന്ന് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിലാണ് ചൈനയെ പുകഴ്ത്തി രാഹുൽ സംസാരിച്ചത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സമാധാനവും ഐക്യവും കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആളുകളെ ഒന്നിപ്പിക്കാനാണ് ചൈന ശ്രമിച്ചത് എന്നും രാഹുൽ അവകാശപ്പെട്ടു. ചൈനയെ ‘ആഗോള സൂപ്പർ പവർ’ എന്നും’, ചൈന: എ ഫോഴ്സ് ഓഫ് നേച്ചർ’ എന്നും വിശേഷിപ്പിച്ച തന്റെ അവതരണത്തിൽ ഗാന്ധി ഈ വിഷയത്തിൽ പ്രതിപാദിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവുമായി നടത്തിയ സംഭാഷണമാണ് ചൈനയെക്കുറിച്ചുള്ള തന്റെ ധാരണ രൂപപ്പെടുത്തിയതെന്ന് ഗാന്ധി പറഞ്ഞു. ‘ചൈനയിലെ ഹുസാങ് നദി ഹിമാലയത്തിൽ നിന്നാണ് വരുന്നതെന്നും അതിന്റെ ശക്തിയും ഊർജ്ജവും വളരെ വലുതാണെന്നും അദ്ദേഹം എനിക്ക് വിശദീകരിച്ചു തന്നു. ആ ശക്തിയും ഊർജ്ജവും ചൈന ഫലപ്രദമായി വിനിയോഗിച്ചൽ നദി എല്ലാം തിരുകെ നൽകുമെന്നും നദിയുടെ ശക്തി പ്രയോജനപ്പെടുത്തി തുടങ്ങുമ്പോൾ ചൈന ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
Comments