ന്യൂഡൽഹി: ഓസ്ട്രേലിയയിൽ അദാനി അർപ്പിച്ച വിശ്വാസത്തിന് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്. കോടിക്കണക്കിന് നിക്ഷേപമാണ് അദാനി ഓസ്ട്രേലിയയ്ക്ക്കോടിക്കണക്കിന് നിക്ഷേപമാണ് അദാനി ഓസ്ട്രേലിയയ്ക്ക് നൽകിയത് .നിരവധി തൊഴിലവസരങ്ങളും സമ്പത്തുമാണ് അദാനി സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങളെ തള്ളി കൊണ്ടായിരുന്നു അബോട്ടിന്റെ പ്രതികരണം.
ആരോപണങ്ങൾ ഉന്നയിക്കാൻ എളുപ്പമാണ്. എന്തെങ്കിലും ആരോപിക്കപ്പെട്ടതുകൊണ്ട് അത് സാധ്യമാകണമെന്നില്ല. പൊതുനിയമം അനുസരിച്ച് കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിങ്ങൾ നിപരാധിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഓസ്ട്രേലിയയിൽ അദാനി അർപ്പിച്ച വിശ്വാസം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓസ്ട്രേലിയൻ കൽക്കരി ഉപയോഗിച്ച് ഇന്ത്യയിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
ക്വീൻസ്ലാൻഡ് തീരത്ത് നിന്ന് 300 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കാർമൈക്കൽ മൈൻ ആൻഡ് റെയിൽ പദ്ധതിയാണ് അദാനി മൈനിംഗിന്റെ പ്രധാന വികസന പദ്ധതി. ആയിരക്കണക്കിന് ആളുകൾക്കാണ് ഖനി വഴി ജോലി നൽകുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് ഓസ്ട്രേലിയയിൽ നിന്ന് കൽക്കരി ഇന്ത്യയിലെത്തി തുടങ്ങിയത്. താരിഫ് രഹിതമായാണ് അദാനി കൽക്കരി ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. കൽക്കരിയുടെ തീരുവ എടുത്ത് കളഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൽക്കരി ഖനനത്തിനുപരി ഊർജ്ജ വിപണിയിലും പ്രകടമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഓസ്ട്രേലിയയിൽ വിവിധ മാർക്കറ്റ് ഇടപാടുകൾ സൃഷ്ടിച്ചതും അദാനിയാണ്. അവയിൽ എന്തെങ്കിലും തരത്തിൽ മാറ്റങ്ങളുണ്ടായാൽ ബന്ധപ്പെട്ട റെഗുലേറ്ററികൾക്ക് റഫർ ചെയ്യുമെന്ന് ഉറപ്പുള്ളതായും യുകെ സർക്കാരിന്റെ ബോർഡ് ഓഫ് ട്രേഡ് അംഗം കൂടിയായ അബോട്ട്പറഞ്ഞു.
Comments