കാനന ക്ഷേത്രമായ ശബരിമലയിൽ 10 മുതൽ 50 വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനെ അശുദ്ധിയായി ചിത്രീകരിച്ച് മുതിർന്ന സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ്. ആർത്തവ അവധി വിഷയത്തിൽ പ്രതികരിക്കവെയാണ് ഇന്ദിര ജയ്‌സിംഗിന്റെ പ്രസ്താവന.
ശബരിമലയിൽ ബിന്ദു അമ്മിണി പ്രവേശിച്ചപ്പോൾ ‘അശുദ്ധി’യായെന്ന് പറഞ്ഞ്’ ക്ഷേത്രം ശുദ്ധീകരിക്കാൻ തന്ത്രി പ്രത്യേക പൂജകൾ നടത്തിയിരുന്നുഎന്നാണ് പ്രസ്താവന. മുതിർന്ന അഭിഭാഷക എന്ന് പറയുമ്പോഴും സുപ്രീം കോടതിയുടെ വിധിയെ മാനിക്കാത്ത വിധത്തിലാണ് പ്രതികരണം. നാമജപ ഘോഷയാത്രകളാൽ കേരളത്തിന്റെ തെരുവുകൾ നിറഞ്ഞിരുന്നു. ഇതിനായി മുന്നിട്ടിറങ്ങിയതും സ്ത്രീകളായിരുന്നു. അതിന് ശേഷം നിരവധി വാദ പ്രതിവാദങ്ങൾക്ക് ശേഷം ഭക്തരുടെ പ്രാർത്ഥനകൾക്കൊടുവിൽ യുവതിപ്രവേശനം വിലക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു സംഭവത്തെ ആർത്തവ അവധിയുമായി താരതമ്യപ്പെടുത്തി എന്നതിൽ പോലും വിമർശനം നേരിടുകയാണ്.
അതേസമയം, ആർത്തവ അവധി മെഡിക്കൽ ലീവ്’ അല്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ദിര ജയ്‌സിംഗ് പ്രതികരിച്ചു. ഇതൊരു സ്വാഭാവിക ശാരീരിക പ്രതിഭാസമാണ്. പക്ഷേ, ആർത്തവ അവധി അനുവദിച്ചാൽ, തൊഴിലുടമകൾ സ്ത്രീകളെ റിക്രൂട്ട് ചെയ്യില്ല എന്ന് താൻ ആശങ്കപ്പെടുന്നുവെന്നും പൊതുതാൽപര്യ ഹർജി തള്ളിയപ്പോൾ സുപ്രീം കോടതി പോലും ഉയർത്തിക്കാട്ടിയത് ഈ ആശങ്കയാണെന്നും അവർ കൂട്ടിച്ചേർത്തു.
Comments