മുംബൈ: വാതിലിന് സമീപം ചെരുപ്പ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അയൽക്കാരനെ കൊലപ്പെടുത്തി ദമ്പതികൾ. 54-കാരനായ അഫ്സാർ ഖാത്രിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ അറസ്റ്റ് ചെയ്തു. ഭർത്താവ് ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.
വാതിലിന് മുൻപിൽ ചെരുപ്പ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയും ദമ്പതികളും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഒരേ അപാർട്ട്മെന്റിന്റെ എതിർവശത്തായാണ് ഇരുവരുടെയും ഫ്ലാറ്റുകൾ. ദമ്പതികൾ ചെരുപ്പ് അഴിച്ച് വെച്ചിരുന്നത് അഫ്സാർ ഖാത്രിയുടെ വാതിലിന് സമീപമായിരുന്നു. ഇതാണ് വഴക്കിന് കാരണമായത്.
കഴിഞ്ഞ ശനിയാഴ്ചയും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായതായി പോലീസ് പറഞ്ഞു. പ്രശ്നം രൂക്ഷമായതോടെ ഇരുവരും ചേർന്ന് അയൽവാസിയെ കൊലപ്പെടുത്തുകയായിരുന്നു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഭാര്യയെ ഉടൻ അറസ്റ്റ് ചെയ്തെങ്കിലും ഭർത്താവ് ഓടി രക്ഷപ്പട്ടു. കൊലപാതക കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments