ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതികളിൽ രണ്ടാമനെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്. പ്രയാഗ്‌രാജിൽ നടന്ന ഏറ്റുമുട്ടലിൽ വിജയ് ചൗധരി എന്ന ഉസ്മാനാണ് കൊല്ലപ്പെട്ടത്. കൗധാരി മേഖലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ ഇസ്മാനെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടയിലാണ് മരണം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മരിച്ച ഉസ്മാൻ. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പരിതോഷികം ഉത്തർപ്രദേശ് പോലീസ് പ്രഖ്യാപിച്ചിരുന്നു.
Umesh Pal murder case | Uttar Pradesh BJP MLA Shalabh Mani Tripathi tweets, "Dreaded murderer Usman shot dead in an encounter with Police today." pic.twitter.com/Xi4w9WOyxw
— ANI UP/Uttarakhand (@ANINewsUP) March 6, 2023
2005-ൽ ബിഎസ്പി എംഎൽഎ രാജ് പാലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാൽ. കഴിഞ്ഞ മാസം 24-നാണ് ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് അക്രമിസംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ വിജയ് ചൗധരി അടക്കം അഞ്ച് പ്രതികളാണുള്ളത്. ഉമേഷ് പാലിനെ ആദ്യം വെടിവെച്ചത് ഉസാമാൻ ആണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം സമാന രീതിയിൽ പ്രതികളിലൊരാളായ അർബാസിനെയും വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം അക്രമികളെ തിരിച്ചറിഞ്ഞത്.
Comments