ബീജിംഗ് : രാജ്യത്ത് നിർണായകമായ പരിഷ്കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയമനിർമ്മാതാക്കൾ ബീജിംഗിൽ കൂടിച്ചേരാനൊരുങ്ങുന്നു. രാജ്യത്തെ നിയമനിർമ്മാണ രംഗത്ത് സമഗ്രമായ മാറ്റമാണ് ചൈന പദ്ധതിയിടുന്നത്. രാജ്യത്തിന്റെയും സായുധ സേനയുടെയും മേൽ ഷി ജിൻ പിങിന്റെ നേതൃത്വത്തെ നിയന്ത്രിക്കുന്നതിനാണ് ഈ വർഷത്തെ യോഗം നടക്കാനിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന്റെ അധികാരം കൂടുതൽ ശക്തമാക്കുന്നതിനായാണ് ഇത്തരത്തിൽ കൂടിച്ചേരൽ സംഘടിപ്പിക്കുന്നതെന്നാണ് വിവരം. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വിവിധ സ്ഥാപനങ്ങളെയും പുനർനിർമ്മിക്കുന്നതിൽ കൂടുൽ മുൻതൂക്കം നൽകുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ വാർഷികാടിസ്ഥാനത്തിലാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്. രണ്ട് സെക്ഷനുകളായാണ് യോഗം നടക്കുക. ഈ വർഷത്തെ സമ്മേളനം നിർണായകമാണ്. ഷി ജിൻ പിങിന്റെ പ്രസിഡന്റ് കാലാവധി നീട്ടുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച നടത്തും. മൂന്നാം വട്ടവും പ്രസിഡന്റായി ഷി ജിൻ പിങിനെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്ഥിരീകരിക്കും. കൂടാതെ അദ്ദേഹത്തിനൊപ്പം ഉൾപ്പെട്ടിട്ടുള്ള പ്രധാന ടീം അംഗങ്ങളുടെ നിയമനങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് ഈ വേളയിൽ തീരുമാനമാകും.
ഷാങ്ഹായ് ചരിത്രപരമായി മുൻനിര ദേശീയ നേതാക്കളുടെ ശ്രദ്ധാ കേന്ദ്രമാണ്. ഷി ജിൻ പിങ് കഴിഞ്ഞാൽ പിന്നെ ഏറെ പ്രധാന്യമുള്ള രഷ്ട്രീയ മുഖമാണ് ലി ക്വിയാങ്. ഷി ജിൻ പിങിന്റെ വിശ്വസ്തനാണ് 63-കാരനായ അദ്ദേഹം. ചൈനയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ പോലും അദ്ദേഹം സന്നദ്ധനാണ്. പാർട്ടിയിലെ ഉന്നതനെന്ന നിലയിൽ ഉന്നത സ്ഥനങ്ങൾ അദ്ദേഹത്തിന് നൽകാനാണ് സാധ്യത. എന്നാൽ ഷാങ്ഹായുടെ രണ്ട് മാസത്തെ കോവിഡ് ലോക്ക്ഡൗൺ കൈകാര്യം ചെയ്തതിൽ ലീ സമ്പൂർണ്ണ പരാജയമായിരുന്നു കാഴ്ചവെച്ചത്. ഇത് പൊതുജന രോഷത്തിനും അപൂർവ പ്രതിഷേധത്തിനും കാരണമായി. നഗരത്തിന്റെ ഉൽപ്പാദന, കയറ്റുമതി രംഗത്തെ പോലും പ്രതികൂലമായി ബാധിച്ചു. ലീയുടെ പ്രവർത്തനങ്ങളുടെ പ്രത്യാഘാതമാണ് ആപ്പിൾ കമ്പനി അവരുടെ ഉത്പാദന യൂണിറ്റ് പോലും മാറ്റാൻ കാരണമായത്. തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ലീ കെക്വിയാങിനെ പുറത്താക്കിയിരുന്നു. എന്നാൽ വീണ്ടും ലീ ചുമതലയേൽക്കുമെന്നാണ് പ്രാഥമിക വിവരം.
Comments