ന്യൂഡൽഹി : പുരുഷന്മാർ വിഗ്ഗ് വയ്ക്കരുതെന്നും , സ്ത്രീകൾ പുരികം ഷേയ്പ്പ് ചെയ്യരുതെന്നുമുള്ള വിചിത്ര ഫത്വ പുറത്തിറക്കി ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് . മുസ്ലീം യുവാക്കളെ വിവാഹം കഴിച്ച മറ്റ് മതത്തിലെ പെൺകുട്ടികൾ സിന്ദൂരമോ , ബിന്ദിയോ അണിയരുതെന്നും ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത് (എഐഎംജെ) പ്രസിഡന്റും , ഇസ്ലാമിക പണ്ഡിതനുമായ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
ഇത് ഇസ്ലാമിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണ്. മറ്റു മതസ്ഥരുടെ ചിഹ്നങ്ങൾ ധരിക്കാൻ ശരീഅത്ത് അനുവദിക്കുന്നില്ല.ഇത്തരം ആചാരങ്ങൾ പിന്തുടരുന്ന സ്ത്രീകൾ യഥാർത്ഥത്തിൽ ഇസ്ലാമിക ജീവിതരീതിയോട് ചേർന്നുനിൽക്കുന്നവരല്ല .ഉത്തർപ്രദേശും മറ്റ് പല സംസ്ഥാനങ്ങളും മതപരിവർത്തന വിരുദ്ധ നിയമം അംഗീകരിച്ചിട്ടുണ്ടെന്നും എന്നാൽ ദമ്പതികൾ തങ്ങളുടെ മതപരമായ വ്യക്തിത്വം മറച്ചുവെച്ച് വിവാഹം കഴിക്കുന്ന സംഭവങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മുസ്ലീം യുവാക്കളെയാണ് മറ്റ് മതത്തിലുള്ള പെൺകുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നതിന് എല്ലാവരും കുറ്റപ്പെടുത്തുന്നതെന്നും ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
മുസ്ലീം യുവാക്കൾ തങ്ങളുടെ മതപരമായ ഐഡന്റിറ്റി മറച്ചുവെക്കുന്നതും കുങ്കുമം അണിയുന്നതും , വിഗ്ഗ് ധരിക്കുന്നതും ,ഹിന്ദു പേരുകൾ സ്വീകരിക്കുന്നതും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട് . ഇത് ശരിയത്ത് അനുസരിച്ച് നിയമവിരുദ്ധമാണ്. ഇസ്ലാം സ്വീകരിക്കാത്ത കാലം വരെ മുസ്ലീം ഇതര സമുദായക്കാരെ വിവാഹം കഴിക്കരുതെന്ന് ഖുറാൻ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറഞ്ഞു.
.
Comments