തിരുവനന്തപുരം: പെൺകുട്ടികളുടെ വസ്ത്രധാരണത്തെ ആക്ഷേപിച്ച എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ട് പെൺകുട്ടികളെ ആൺകുട്ടികളാണെന്ന് ധരിപ്പിച്ചാണ് സമരം ചെയ്യുന്നതെന്നാണ് ഇ.പി ജയരാജന്റെ പരിഹാസം. മുഖ്യമന്ത്രിക്കു നേരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ പരാമർശിച്ച് കൊണ്ട് മാദ്ധ്യമങ്ങളോടുള്ള പ്രതികരണത്തിനിടെയായിരുന്നു ഇപിയുടെ വിമർശനം.
പെൺകുട്ടികൾ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നുവെന്നും പറഞ്ഞ ജയരാജൻ
പെൺകുട്ടികൾ ആണുങ്ങളെപ്പോലെ മുടി വെട്ടി നടക്കുന്നുവെന്നും പരിഹസിച്ചു. കരിങ്കൊടി പ്രതിഷേധങ്ങളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടി നൽകുന്നതിനിടെയായിരുന്നു എൽഡിഎഫ് കൺവീനറിന്റെ പരിഹാസം.
”പെൺകുട്ടികൾ പുരുഷന്മാരെ പോലെ മുടിയൊക്കെ വെട്ടി പാൻറും ഷർട്ടും ഇട്ട് സമരത്തിനിറങ്ങി ഈ നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. സമരത്തിന് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കരുത്. പ്രതിപക്ഷ നേതാവിനും നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകും.” എന്നായിരുന്നു ഇപിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടാൻ ശ്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും നേരത്തെ ഇപി മറുപടി നൽകിയിരുന്നു. പ്രതിപക്ഷ നേതാവിന് ഒരു ഐശ്വര്യക്കേടുണ്ടെന്നും, അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നായിരുന്നു ഇപി പറഞ്ഞു. പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും കറുത്ത തുണിയിൽ കല്ലും കെട്ടി മുഖ്യമന്ത്രിക്ക് നേരെ അക്രമണത്തിന് തുനിഞ്ഞാൽ നോക്കി നിൽക്കില്ലെന്നുമായിരുന്നു സിപിഎം ജാഥാ സ്വീകരണവേദിയിൽ ഇ പി ജയരാജൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Comments