ന്യൂഡൽഹി: യുഎൻ സുരക്ഷ കൗൺസിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് അനാവശ്യ പരാമർശം നടത്തിയ പാകിസ്താൻ വിദേശകാര്യമന്തി ബിലാവൽ ഭുട്ടോ സർദാരിക്ക് കൃത്യമായ ഉത്തരം നൽകി ഇന്ത്യ. പാകിസ്താന്റെ ‘ദുരുദ്ദേശ്യപരവും തെറ്റായതുമായ അടിസ്ഥാന രഹിതമായ പ്രചരണങ്ങൾ’ പ്രതികരിക്കാൻ പോലും ‘യോഗ്യമല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജാണ് ബിലാവൽ ഭുട്ടോയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മൊസാംബിക് പ്രസിഡൻസിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ ചർച്ചയ്‌ക്കിടെ പാക് വിദേശകാര്യ മന്ത്രി ജമ്മു കശ്മീരിന്റെ പേര് അനാവശ്യയായി പരാമർശിച്ചത്.
ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശവുമായി ബന്ധപ്പെട്ട് പാകിസ്താൻ നടത്തിയ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവുമായ പരാമർശങ്ങൾ തളളിക്കളയുന്നു എന്നാണ് യുഎൻ സെക്യൂരിറ്റി കൗൺസിലിലെ തുറന്ന സംവാദത്തിൽ രുചിര കംബോജ് പറഞ്ഞത്.
ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്താനെ നിരന്തരം അറിയിച്ചിട്ടുണ്ട്. പാക്കിസ്താനുമായി സാധാരണ ഒരു അയൽ രാജ്യവുമായുള്ള ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് പക്ഷെ അത്തരമൊരു സമീപനത്തിനായി ഇസ്ലാമാബാദ് ആദ്യം ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷം സ്ഥാപിക്കണം രുചിര കംബോജ് യുഎന്നിൽ വ്യക്തമാക്കി.
Comments