ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ സ്വദേശ് ദർശൻ 2.0-യുടെ ഭാഗമായി 30-ഓളം തീർത്ഥാടനകേന്ദ്രങ്ങൾ തിരഞ്ഞെടുത്തു. രാജ്യത്തെ പതിഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നാണ് ഈ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. ആഭ്യന്തര ടൂറിസത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഗുജറാത്തിലെ ദ്വാരക, ദോലാവിര എന്നിവയും ഗോവയിലെ കോൾവ, പോർവോറിം
ബീഹാറിലെ നളന്ദ, ഗയ തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും തിരഞ്ഞെടുത്ത നഗരങ്ങളിൽ പെടും. ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രം, നാഗേശ്വര ജ്യോതിർലിംഗ ക്ഷേത്രം, ശിവരാജ്പൂർ ബീച്ച്, സുദാമ സേതു, രുക്മണി ദേവി ക്ഷേത്രം തുടങ്ങിയവ കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ദോലാവിരയിലെ വിവിധ പ്രദേശങ്ങൾ, കരകൗശല വസ്തുക്കൾ, ഗ്രാമീണ ജീവിതാനുഭവങ്ങൾ എന്നിവയ്ക്കും ഇത് പ്രാധാന്യം നൽകും. ടൂറിസ്റ്റ് സർക്യൂട്ടുകളുടെ സംയോജിത വികസനത്തിനായിട്ടാണ് 2014-15ൽ കേന്ദ്രസർക്കാർ സ്വദേശ് ദർശൻ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം, അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നു.
Comments