മുംബൈ : 2023-24 വർഷത്തെ സംസ്ഥാന ബജറ്റ് ‘ചരിത്രം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. മഹാരാഷ്ട്ര ധനമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ബജറ്റ് അവതരിപ്പിച്ചത്. കർഷകർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പിന്തുണ സർക്കാർ നൽകിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
‘വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവരുൾപ്പെടെ എല്ലാവർക്കും വേണ്ടിയുള്ളതാണ് ഈ ബജറ്റ്. ബാലാസാഹേബ് അപ്ലാ ആശുപത്രിയിൽ മുൻ സർക്കാർ നിർത്തിവെച്ചിരുന്ന സൗജന്യ ചികിത്സയും മരുന്നുകളും നൽകുന്നതിന് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും. സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികളും ഈ ബജറ്റിലൂടെ നടപ്പിലാക്കും. മുംബൈയിലെ വികസനത്തിന് 1,729 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്’ മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷകരുടെയും സ്ത്രീകളുടെയും ഉന്നമനമാണ് പ്രധാനമായും സർക്കാർ പ്രോത്സിഹിപ്പിക്കുന്നതെന്ന് ഷിൻഡെ പറഞ്ഞു. ബജറ്റിൽ 1.15 കോടി കർഷകർക്ക് പ്രതിവർഷം 6,000 രൂപ ക്യാഷ് ബെനഫിറ്റ് പ്രഖ്യാപിച്ചു. ഇതിനായി പ്രതിവർഷം 6,900 കോടി രൂപ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്. പിഡിഎസ് വഴി ഇതുവരെ വിതരണം ചെയ്തിരുന്നത് ധാന്യങ്ങളാണ്. എന്നാൽ ഈ ബജറ്റിൽ ധാന്യങ്ങൾക്ക് പകരം പ്രതിവർഷം 1,800 രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന ബജറ്റിൽ നാസിക്, താനെ, പിംപ്രി-ചിഞ്ച്വാഡ് എന്നീ മേഖലകളിലെ മെട്രോ റെയിൽ പദ്ധതികൾക്കായി 39,000 കോടി രൂപയും അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി 36,000 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments