കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ സർക്കാരിന്റെ മൃദു സമീപനം ജനങ്ങളെ രോഷത്തിലാക്കിയിരിക്കുകയാണ്. ബ്രഹ്മപുരത്ത് തീകത്തി പടർന്നിട്ട് പത്ത് ദിവസം കഴിഞ്ഞിരിക്കുകയാണ്. അമിത ചൂടിൽ സാധാരണ ജനങ്ങൾക്ക് ചുമയും ചൊറിച്ചിലുമടക്കം നിരവധി രോഗങ്ങളും പിടിപ്പെട്ടു. തീ അണച്ചെന്നും പുക കെട്ടുവെന്നുമൊക്കെ അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും നീറിപുകഞ്ഞ് കൊണ്ടിരിക്കുകയാണ് ബ്രഹ്മപുരം.
സമൂഹമാദ്ധ്യമങ്ങളിലടക്കം ബ്രഹ്മപുരം വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കോർപറേഷന്റെ അഴിമതിയാണ് ഇതിനൊക്കെയും കാരണമെന്നും പ്രതിഷേധങ്ങങ്ങളുണ്ട്. ഈ ഒരു അവസരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാലുവർഷം മുമ്പുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ്.
സ്വിറ്റ്സർലൻഡിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ച് പഠിക്കുന്നു എന്ന തരത്തിലെ പോസ്റ്റാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.”ബേണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പുനചംക്രമണ സംവിധാനം സന്ദർശിച്ചു. മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ നേരിട്ടു കണ്ടു.”- എന്നായിരുന്നു മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റ്.
2019-ൽ കണ്ടത് 2023 ആയിട്ടും പ്രാവർത്തികമാക്കാൻ പിണറായി സർക്കാരിന് കഴിഞ്ഞില്ല. ഇത് വീഴ്ച അല്ല പരാജയം തന്നെയാണെന്ന രീതിയിലെ കമന്റുകളാണ് പോസ്റ്റിന് താഴെ ഉയരുന്നത്.
Comments