ന്യൂയോർക്കിലെ സിലിക്കൺ വാലി ബാങ്ക് തകർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ബാങ്ക് തകർച്ചയാണ് സിലിക്കൺ വാലി ബാങ്കിന്റെത്. സ്റ്റാർട്ടപ്പ് കേന്ദ്രീകൃത വായ്പാ ദാതാവാണ് സിലിക്കൺ വാലി ബാങ്ക്. ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തീകസഹായം നൽകുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യം. കലിഫോർണിയ ബാങ്കിങ് റെഗുലേറ്റേഴ്സ് ആണ് സിലിക്കൺ വാലി ബാങ്ക് പൂട്ടിയത്. നിക്ഷേപങ്ങളുടെ നിയന്ത്രണവും ഇവർ ഏറ്റെടുത്തു. ബാങ്ക് തകർന്നതായി വെള്ളിയാഴ്ചയാണ് നിക്ഷേപകരെ അറിയിച്ചത്.
48 മണിക്കൂർ കൊണ്ട് ബാങ്കിന്റെ ഷെയറുകൾ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകർച്ച നേരിട്ടത്. 2 ബില്യൻ ഡോളർ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കൺ വാലി നിക്ഷേപം നടത്തിയിരുന്നത്. വിലക്കയറ്റത്തെ തുടർന്ന് ഫെഡറൽ റിസർവ് കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർത്തിയതോടെ ബാങ്ക് നിക്ഷേപിച്ചിരുന്ന ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ പലരും നിക്ഷേപം പിൻവലിച്ചു.
സിലിക്കൺ വാലി ബാങ്കിന്റെ പ്രധാന ഓഫീസും എല്ലാ ശാഖകളും മാർച്ച് 13-ന് വീണ്ടും തുറക്കുമെന്നും ഇൻഷ്വർ ചെയ്ത എല്ലാ നിക്ഷേപകർക്കും പ്രവേശനം ഉണ്ടാകുമെന്നും എഫ്ഡിഐസി അറിയിച്ചു. എന്നാൽ നിക്ഷേപങ്ങളിൽ 89 ശതമാനവും 2022 അവസാനം ഇൻഷ്വർ ചെയ്യപ്പെടാത്തവയാണ്. ഇവരുടെ കാര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്.
Comments