ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി മുതിർന്ന നേതാവും എംഎൽഎയുമായ ഹസൻ മുഷ്രിഫിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എംഎൽഎ ഹസൻ മുഷ്രിഫിനും മറ്റുള്ളവർക്കുമെതിരെ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിനോടനുബന്ധിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹസൻ മുഷ്രിഫിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഹസൻ മുഷ്രിഫിന്റെ മൊഴി രേഖപ്പെടുത്താൻ അടുത്തയാഴ്ച മുംബൈയിലെ ഫെഡറൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കും. ഹസൻ മുഷ്രിഫിന്റെ മക്കൾക്ക് ബന്ധമുള്ള സർസേനാപതി സാന്താജി ഘോർപഡെ ഷുഗർ ഫാക്ടറി ലിമിറ്റഡ് ഉൾപ്പെടെ, സംസ്ഥാനം ആസ്ഥാനമായുള്ള ചില പഞ്ചസാര മില്ലുകളുടെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ്. മുഷ്രിഫ് ഗ്രാമവികസന മന്ത്രിയായിരുന്നപ്പോൾ കുടുംബാംഗങ്ങൾ വഴി കമ്പനികളിലൂടെ ബിനാമി സ്ഥാപനങ്ങൾ കൈവശം വെച്ചുകൊണ്ട് അഴിമതി നടത്തിയെന്ന് അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നു. എന്നാൽ, ഈ ആരോപണം മുഷ്രിഫ് തള്ളുകയായിരുന്നു.
രണ്ട് വ്യത്യസ്ത കേസുകളിലായി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഷ്രിഫിനെയും കുടുംബാംഗങ്ങളെയും കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നേരത്തെ തന്നെ നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഹസൻ മുഷ്രിഫിന്റെ മക്കൾക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് പൂനെ കോടതിയിൽ ആദ്യ കേസ് ഫയൽ ചെയ്തിരുന്നു. കൂടാതെ കോലാപൂർ പോലീസ് സ്റ്റേഷനിൽ ഹസൻ മുഷ്രിഫിനെതിരെ ഒരു കർഷകന്റെ പരാതിയെ തുടർന്ന് വഞ്ചന കേസിൽ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments