കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയം പരിഗണിച്ച് ഹൈക്കോടതി. വിഷയം പരിഗണിക്കവെ ജില്ലാ കളക്ടർ നേരിട്ട് ഹാജരാകാത്തതിൽ അതിരൂക്ഷ വിമർശനവും ഹൈക്കോടതി ഉന്നയിച്ചു. ഓൺലൈനായി ഹാജരായ ജില്ലാ കളക്ടറോട്, ഇത് കുട്ടിക്കളിയല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
തീ ഭൂരിഭാഗവും കെടുത്തിയെന്ന് കളക്ടർ മറുപടി നൽകി. എല്ലാ സെക്ടറിലെയും തീ കഴിഞ്ഞ ദിവസം കെടുത്തിയെന്നും എന്നാൽ സെക്ടർ ഒന്നിൽ തിങ്കളാഴ്ച രാവിലെ തീ വീണ്ടുമുണ്ടായി എന്നും കളക്ടർ കോടതിയെ അറിയിച്ചു. ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ച കളക്ടർ, എയർ ക്വാളിറ്റി ഇൻഡക്സിനെക്കുറിച്ചുള്ള വിശദാശംങ്ങളും കോടതിയിൽ വിശദീകരിച്ചു. എക്യൂഐ പ്രകാരം മേഖലയിൽ മലിനീകരണം കുറഞ്ഞുവെന്ന് കളക്ടർ പറഞ്ഞു.
അതേസമയം ബ്രഹ്മപുരം പ്ലാന്റിലെ പ്രവർത്തന ശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു. ഇതുപ്രകാരം കരാർ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകുന്നതാണ്. കൂടാതെ മാലിന്യ പ്ലാന്റിൽ ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വേണ്ടി കൊച്ചി നഗരസഭ നൽകിയ കരാറിന്റെ വിശദാംശങ്ങളും കഴിഞ്ഞ ഏഴ് വർഷമായി കരാറിന് വേണ്ടി ചിലവാക്കിയ തുകയുടെ കണക്കും ഹാജരാക്കാൻ കോടതി നിർദേശിച്ചു. കോർപ്പറേഷൻ സെക്രട്ടറിക്കാണ് നിർദേശം ലഭിച്ചത്.
Comments