തിരുവനന്തപുരം: പറഞ്ഞതിൽ നിന്ന് പിന്മാറില്ലെന്ന് മാത്രമല്ല പറയാനുള്ളത് കൂടി പറയുമെന്ന് എം.കെ.രാഘവൻ. ഒരാഴ്ച മുൻപാണ് കോഴിക്കോട്ട് നടന്ന പി.ശങ്കരൻ അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തെ അദ്ദേഹം കടന്നാക്രമിച്ചത്. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ ഇപ്പോഴത്തെ അവസ്ഥയെന്നും ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതിയെന്നും രാഘവൻ വിമർശിച്ചു.
സ്വന്തക്കാരെ നോമിനേറ്റ് ചെയ്ത് പദവികളിലേക്കു വയ്ക്കുന്ന രീതി കൊണ്ട് കോൺഗ്രസിന് തിരിച്ചു വരാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. താൻ പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നും രാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ മുതിർന്ന നേതാവും കോഴിക്കോട് നിന്നുള്ള ലോക്സഭാംഗവും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയുമാണ് എം.കെ.രാഘവൻ. രാഘവന്റെ പ്രസ്താവന കോൺഗ്രസിനെ ഉലച്ചിരിക്കുകയാണ്.
Comments