കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്സിന് അഫ്ഗാനിൽ നിന്ന് താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായവർ പങ്കെടുക്കും. ഇന്ത്യയിൽ നടത്തുന്ന ഒരു ഹ്രസ്വകാല കോഴ്സിന് വിദേശത്ത് നിന്ന് ഒരു പഠിതാവെത്തിയത് ഏവരെയും ആശ്ചര്യപ്പെടുത്തി. മറ്റാരുമല്ല അത് അഫ്ഗാനിൽ നിന്ന് താലിബാൻ ആയിരുന്നു അത്. അഫ്ഗാനിസ്ഥാനിലെ ദാരിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസി പുറത്തിറക്കിയ സർക്കുലർ വഴിയാണ് താലിബാൻ വിദേശകാര്യ മന്ത്രാലയം കോഴ്സിലേക്ക് എത്തിയത്.
ഇന്ത്യൻ ചിന്തകളിൽ അറിവ് തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ ഹ്രസ്വകാല കോഴ്സിനാണ് അഫ്ഗാനിൽ നിന്ന് താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായവർ പങ്കെടുക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യയുടെ സാമ്പത്തിക അന്തരീക്ഷം, സാംസ്കാരിക പൈതൃകം, സാമൂഹിക പശ്ചാത്തലം എന്നിവയും മറ്റും അനുഭവിക്കാനും പഠിക്കാനും അവസരം ലഭിക്കുമെന്നും സംഘാടകർ അവകാശപ്പെടുന്നു.
ഇന്നാണ് കോഴ്സ് ആരംഭിക്കുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും കോഴ്സിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിന്റെ സഹകരണത്തോടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ ഹ്രസ്വകാല കോഴ്സ് നടത്തുന്നത്. 16 മുതൽ അടുത്ത 19 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആദ്യം ജനുവരിയിലായിരുന്നു കോഴ്സ് നടത്താൻ നിശ്ചയിച്ചിരുന്നത് എന്നാൽ പിന്നീട് ഇത് മാർച്ച് 14 മുതൽ 17 വരെയുള്ള തീയതിയിലേക്ക് മാറ്റുകയായിരുന്നു.
Comments