മുംബൈ: മുംബൈ ലാൽബാഗിൽ 53 കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. 22-കാരിയായ മകളെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു. ബീന പ്രകാശാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതശരീരം പ്ലാസ്റ്റിക് ബാഗിൽ അഴുകിയ നിലയിലാണ് അന്വേഷണ സംഘം കണ്ടെടുത്തത്. കഴിഞ്ഞ് ദിവസം രാത്രി ഒമ്പതരയോടെയാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹത്തിന് മാസങ്ങളോളം പഴക്കമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കാണാനില്ലെന്ന ബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ബീന താമസിക്കുന്ന അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് കൊലപാതമാണെന്ന് വ്യക്തമായതോടെ പോലീസ് മകൾ റിംപിളിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റിംപിൾ ജെയിനാണ് ബിനയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമാകുകയായിരുന്നു.
മൂന്നു മാസം മുൻപാണ് റിംപിൾ ബീനയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലയ്ക്ക് ശേഷം കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിമാറ്റുകയും കപ്ബോർഡിൽ സൂക്ഷിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. റിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Comments