ശ്രീനഗർ: ജമ്മുകശ്മീർ അവാമി ദർബാർ ജനസമ്പർക്ക പരിപാടികൾ സ്വാഗതം ചെയ്ത് കശ്മീർ ജനത. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പദ്ധതികൾ നടപ്പാക്കുന്നതിനുമായി നിരവധി ജനസമ്പർക്ക പരിപാടികളാണ് ജമ്മുകശ്മീർ ഭരണകൂടം ആരംഭിച്ചത്. അനന്ത്നാഗ് ജില്ലയിലെ കൊക്കർനാഗ് നിയോജക മണ്ഡലത്തിലെ പിന്നാക്ക-മലയോര പ്രദേശങ്ങളിലാണ് ഈ പൊതുവേദി സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ വകുപ്പുകൾ സംഘടിപ്പിച്ച പൊതു ദർബാറിൽ പ്രാദേശിക ജനത പങ്കെടുക്കുകയും അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. നിരവധി പ്രദേശവാസികളാണ് അവാമി ദർബാറിൽ പങ്കെടുത്തത്. ഗുജ്ജർ സമുദായ പ്രതിനിധികൾ അവരുടെ ആവശ്യങ്ങൾ അധികാരികളെ അറിയിച്ചു. എഡിസി അനന്ത്നാഗ്, ഗുൽസാർ അഹമ്മദ്, ഡിഡിസി ചെയർമാൻ, അനന്ത്നാഗ് മുഹമ്മദ് യൂസഫ് ഗോർസി എന്നിവരുൾപ്പെടെ നിരവധി കൊക്കർനാഗ് ടൗൺ ഓഫീസർമാർ പൊതു ദർബാറിൽ പങ്കെടുത്തു.
വൈലു, സിംഗപ്പുര ടണൽ നിർമാണത്തിൽ പ്രദേശവാസികൾക്ക് മുൻഗണന നൽകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് തൊഴിൽ നൽകുന്നത് അവരുടെ ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ള ജനസമ്പർക്ക പരിപാടികൾ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവർക്ക് ആശ്വാസമായി കൂടെ ഉണ്ടാകുമെന്നും അവാമി ദർബാർ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
വൈദ്യുതി, വെള്ളം, റോഡുകളുടെ കുറവ് എന്നീ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും പ്രദേശവാസികൾ അധികൃതരെ അറിയിച്ചു. നിലവിലുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുക, കുടിവെള്ള വിതരണം ഉറപ്പാക്കുക, വൈദ്യുതി ബില്ലുകൾ ഇളവ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയ ഉദ്യോഗസ്ഥർ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചു.
Comments