ഇടുക്കി : തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്ററും അനാശാസ്യവും നടത്തിയ 5 പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡിലാണ് യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിലായത്. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനടുത്തുള്ള ലാവ ബ്യൂട്ടി പാർലറിലാണ് സംഭവം.
കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷാണ് ലാവ ബ്യൂട്ടി പാര്‍ലറിന്റെ ഉടമ. റെയ്ഡിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവിലാണ്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്നിരുന്നതെന്നും ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്നുമുള്ള രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടുകയായിരുന്നു. തുടർന്നാണ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്.
പോലീസ് ഇവിടെയെത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്.
തുടർന്ന് ഇവരെയും സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ബ്യൂട്ടി പാര്‍ലറിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെന്ററായാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഉടമയുടെ അറിവോടെയാണ് അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു. സന്തോഷ് കുമാറിന് ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങളുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊടുപുഴ പൊലീസ് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്. പിടിയിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments