കണ്ണൂർ: ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള കലശം വരവിൽ പി.ജയരാജന്റെ ചിത്രം പ്രദർശിച്ച് സിപിഎം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് ഹൈന്ദവ ആചാരങ്ങളെ അപമാനിക്കുന്ന സംഭവമുണ്ടായത്. പുല്യോട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച കലശത്തിലാണ് തെയ്യത്തിന്റെ ചിത്രത്തിനൊപ്പം ചെഗുവരയെയും പി.രാജന്റെയും ചിത്രങ്ങൾ കൂടി പ്രദർശിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഹിന്ദു ആചാരങ്ങളെ ഇത്തരത്തിൽ അപമാനിക്കുന്നത് സിപിഎം ശീലമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹിന്ദു ഐ്ക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ വ്യക്തമാക്കി. മറ്റുള്ള മതങ്ങളോട് കാണിക്കാത്ത വൈരാഗ്യം എന്തിനാണ് സിപിഎം ഹിന്ദു വിശ്വാസങ്ങളോട് കാട്ടുന്നതെന്നും ശശികല ടീച്ചർ ചോദിച്ചു.
വിവാദമായതോടെ സംഭവത്തെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്തുവന്നു. വിശ്വാസം രാഷ്ട്രിയ വൽക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം വി ജയരാജൻ പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഓണാട്ടുകരയിൽ അമ്പലങ്ങളിലെ മൂർത്തികളെ എഴുന്നള്ളിക്കുന്ന ജീവതയെ അനുകരിച്ച് പ്ലോട്ട് തയ്യാറാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നെങ്കിലും ജാഥ ഒരു ഉത്സമാണെന്നും അതിനാൽ ഇത്തരത്തിലുള്ള കാഴ്ചകൾ ഇനിയും കാണാൻ സാധിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
Comments