ആഗോള തീവ്രവാദ പട്ടികയിൽ 12-ാം സ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ. ഓസ്ട്രേലിയ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് എന്ന സംഘടന പുറത്തുവിട്ട പട്ടികയിലാണ് സിപിഐയുടെ പേരും വന്നത്. 2022-ലെ ഏറ്റവും അപകടകാരികളായ 20 ഭീകര സംഘടനകളുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഭീകരസംഘടനകൾ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സഹിതമാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. പട്ടിക പ്രകാരം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണ്. രണ്ടാം സ്ഥാനത്ത് സെമാലിയയിലെ അൽ-ഷബാബാ എന്ന തീവ്രവാദ സംഘടനയ്ക്കാണ്. പാകിസ്താനിൽ സജീവമായ ഭീകര സംഘടനയായ ലഷ്കർ- ഇ-ത്വയ്ബ പട്ടികയിൽ 16-ാം സ്ഥാനത്താണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്റെ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണം നടന്ന രാജ്യങ്ങളുടെ പട്ടികയു ഉണ്ട്. പട്ടികയിൽ ഒന്നാമത് പാകിസ്താനാണ്. സിറിയയാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. പട്ടിക പ്രകാരം ഭീകരവാദം ഏറ്റവും സ്വാധീനം ചെലുത്തിയ രാജ്യങ്ങളിൽ ഒന്നാമത് അഫ്ഗാനിസ്ഥാനാണ്.
Comments