തിരുവനന്തപുരം: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ 40 വർഷം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിറയിൻകീഴ് അക്കോട്ടുവിള സ്വദേശി മധു (48) വിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2020-ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ അണ്ടൂർ സ്കൂളിന് സമീപത്ത് വെച്ച് രണ്ടു തവണ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വീട്ടുകാരോടൊന്നും പീഡന വിവരം പറഞ്ഞില്ല. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കാര്യം അന്വേഷിച്ചെങ്കിലും കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞില്ല. തുടർന്ന് നടത്തിയ കൗൺസിലിംഗിൽ ആണ് കുട്ടി സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ ചിറയിൻകീഴ് പോലീസിന്റെ അന്വേഷണത്തിൽ കുട്ടിക്ക് മദ്യവും മയക്കുമരുന്നും ഭക്ഷണവും നൽകി പലരും പീഡിപ്പിച്ചതായി കണ്ടെത്തി.
Comments