ഒരേ യുവാവിനെ വിവാഹം കഴിച്ച രണ്ട് യുവതികൾ തമ്മിൽ തർക്കമായതോടെ ഭർത്താവിനെ പങ്കിടുന്ന വിഷയത്തിൽ കരാറിലേർപ്പെട്ട സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. രണ്ട് ഭാര്യമാരുടെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരസ്പരം തർക്കങ്ങൾ ഒഴിവാക്കാനും മൂവരും ചേർന്ന് കരാറിൽ ഒപ്പുവയ്‌ക്കുകയായിരുന്നു.
രണ്ട് ഫ്ളാറ്റുകളിലായാണ് യുവാവിന്റെ ഇരുഭാര്യമാർ കഴിയുന്നത്. അതിനാൽ ആഴ്ചയിൽ ആദ്യത്തെ മൂന്ന് ദിവസം ആദ്യ ഭാര്യയുടെ വീട്ടിലും പിന്നീടുള്ള മൂന്ന് ദിവസം രണ്ടാമത്തെ ഭാര്യയുടെ വീട്ടിലും ഭർത്താവ് താമസിക്കുമെന്നാണ് കരാർ. ശേഷിക്കുന്ന ഒരുദിവസം, അതായത് ഞായറാഴ്ച, ഭർത്താവിന്റെ ഇഷ്ടപ്രകാരം ഏത് ഭാര്യയുടെ വീട്ടിൽ വേണമെങ്കിലും കഴിയാവുന്നതാണ്. ഗ്വാളിയാർ സിറ്റിയിലെ കുടുംബകോടതിയിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഭാര്യമാരുടെ അഭിഭാഷകർ അറിയിച്ചത്.
വിവാദ ഭർത്താവായ യുവാവ് ഗുരുഗ്രാമിലെ ഒരു എഞ്ചിനീയറാണ്. കൊറോണ പടർന്നുപടിച്ച സമയത്ത് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് ഇയാൾ സഹപ്രവർത്തകയെ വിവാഹം കഴിക്കുകയായിരുന്നു. 2018ലായിരുന്നു യുവാവിന്റെ ആദ്യ വിവാഹം. രണ്ട് വർഷത്തെ ദാമ്പത്യത്തിന് കൊറോണ കാലത്ത് വിള്ളലേൽക്കുകയും യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാവുകയുമായിരുന്നു.
ഇതിനിടെ ആദ്യ ഭാര്യയറിയാതെ ഭർത്താവ് പുതിയ കാമുകിയെ വിവാഹം കഴിക്കുകയും ചെയ്തു. ഭർത്താവിനെക്കുറിച്ച് സംശയം തോന്നിയ ആദ്യ ഭാര്യ ഇയാളുടെ തൊഴിലിടത്തിൽ എത്തിയപ്പോഴാണ് വീണ്ടും വിവാഹതിനായ വിവരം അറിയാനിടയായത്.
തുടർന്ന് തന്റെ ഭർത്താവിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ കുടുംബ കോടതിയെ സമീപിച്ചു. കോടതി നിർദേശ പ്രകാരം രണ്ടാം ഭാര്യ കാൺസിലിംഗിന് വിധേയമായെങ്കിലും യുവാവുമായുള്ള ബന്ധമൊഴിയാൻ വിസമ്മതിച്ചു. തുടർന്നാണ് മൂന്ന് പേരും കരാറിലേർപ്പെടാൻ തീരുമാനിച്ചത്. മൂന്ന് ദിവസം വീതം ഇരു ഭാര്യമാരുടെയും കൂടെ തങ്ങുമെന്നറിയിച്ച ഭർത്താവ് തന്റെ ശമ്പളവും കൃത്യമായി രണ്ട് പേർക്കും വീതിച്ച് നൽകുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments